മാതൃദിനം എന്ന ആഘോഷത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എങ്കിലും പലരുടെയും കവിതകളും ഓര്മ്മകളും വായിച്ചു കണ്ണ് നനഞ്ഞു പോയി .ഞാൻ ജനിച്ച ദിവസത്തെ കുറിച്ച് എന്റെ അമ്മ പറഞ്ഞതോര്ക്കുന്നു . പത്ത് മാസം ആത്മാവിൽ ഓമനിച്ച ഒരു കുരുന്നു ജീവനെ എന്നെ ലഭിക്കും മുന്നേ നഷ്ട്ടപ്പെട്ടിരുന്നു എന്റെ അമ്മയ്ക്ക് . അത് കൊണ്ട് ഞാൻ ജനിച്ചപ്പോൾ എന്നെ ജീവനോടെ കാണും വരെ അകാംഷയായിരുന്നു. പാതി ബോധത്തിലും എന്റെ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ നേഴ്സ് ഒന്ന് തുടച്ചു വൃത്തിയാക്കുക പോലും ചെയ്യുന്നതിന് മുന്നേ അമ്മക്ക് എന്നെ ചേർത്ത് പിടിച്ചു കൊടുത്തത്രേ .നീയൊരു മുയൽക്കുഞ്ഞു പോലെയിരുന്നെന്നു അമ്മയുടെ ഭാഷ്യം.(അത് കാര്യാക്കണ്ട ..കാക്കക്കും തൻ കുഞ്ഞു പൊന്കുഞ്ഞു എന്നാണല്ലോ ) . കൂമ്പിപ്പോകുന്ന കണ്ണുകൾ തുറന്നു എന്നെ നോക്കി സന്തോഷക്കണ്ണീരോടെ ഉമ്മ വെച്ചപ്പോൾ ചുവന്നും വെളുത്തും എന്തൊക്കെയോ എന്റെ മുഖത്തു പറ്റിപിടിച്ചെന്നു അമ്മയുടെ കുസൃതി . ഇന്ന് കൂടെയില്ലെങ്കിലും എന്നും വേദനിപ്പിക്കുന്ന, സ്നേഹം കൊണ്ട് നിറക്കുന്ന ഓർമ്മയായി അമ്മ ഉള്ളിലുണ്ട് . ആ സ്നേഹത്തിനു മുൻപിൽ സമര്പ്പിക്കാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല . അമ്മ തന്ന കവിതകളിലൂടെ ഞാൻ അമ്മയെ എന്നിൽ സൂക്ഷിക്കുന്നു.ഈ കൊച്ചുകവിതയിലൂടെയും .
ആത്മ നിർവൃതിയാൽ
ആദ്യസ്നാനം തന്നമ്മ
കണ്ണുനീരുമ്മ
No comments:
Post a Comment